ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി രൂക്ഷ വിമർശനവുമായി ജി സുധാകരൻ. നഗരസഭയിൽ തനിക്ക് നൽകിയ സ്വീകരണത്തിനിടെ തന്നെ അപമാനിക്കാൻ എൽഡിഎഫ് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നുവെന്ന് സുധാകരൻ ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ തനിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ യുഡിഎഫ് കൗൺസിലർമാർ അത് നീക്കം ചെയ്യാനോ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കാനോ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനുണ്ടായിരുന്നേൽ കരണക്കുറ്റിക്ക് അടിച്ചേനെ എന്ന് പറഞ്ഞ സുധാകരൻ, തന്റെ ഉടുപ്പിൽ പോലും ഒരുത്തനും തൊടില്ലെന്നും പറഞ്ഞു. പോലീസിനെതിരെയും സുധാകരൻ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. നഗരസഭയിൽ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പോലീസ് തന്നെ വിവരം അറിയിച്ചില്ലെന്ന് അദ്ദേഹം രമേശ് ചെന്നിത്തലയോട് പരാതിപ്പെട്ടു. എന്തുകൊണ്ടാണ് പോലീസ് ആരെയും തൊടാതിരുന്നതെന്ന് ചോദിച്ചു. എല്ലായിടത്തും എൽഡിഎഫിന് ഇടിവുണ്ടായിട്ടുണ്ടെന്നും, തന്റെ വിജയം മറ്റുള്ളവരുടേത് പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരന്റെ ഈ രൂക്ഷമായ വിമർശനങ്ങളോട് പ്രതികരിക്കാൻ രമേശ് ചെന്നിത്തല തയ്യാറായില്ല. തന്റെ പ്രസംഗത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ ചെന്നിത്തല മുതിർന്നില്ല എന്നതും ശ്രദ്ധേയമാണ്.






0 Comments