കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പോലും പുറത്ത് വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവ്വകലാശാലാ അധികൃതരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രഖ്യാപനം സർവ്വകലാശാലയിൽ നടക്കുന്ന പാർട്ടി ഭരണത്തിന്റെ തെളിവാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കണ്ണൂർ സർവ്വകലാശാലയുടെ സൂപ്പർ വിസി ചമയുകയാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ ഉത്തരവാദിത്വമേറ്റെടുത്ത് കൺട്രോളർ രാജിവയ്ക്കാനൊരുങ്ങിയപ്പോൾ പ്രധാന ഉത്തരവാദിയായ വൈസ് ചാൻസാലറുടെ നില പരുങ്ങലിലാകുമെന്ന് കണ്ടാണ് സർവ്വകലാശാലയിൽ പാർട്ടി തീരുമാനം നടപ്പിലാക്കുന്നത്.സർവകലാശാലയുടെ സുപ്രധാന പദവിയിലിരിക്കുന്ന കൺട്രോളർ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി പാർട്ടി സെക്രട്ടറിയുടെ തിട്ടൂരം സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല സർവ്വകലാശാല പോലെയുള്ള സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അന്തസ്സിന് ചേർന്നതുമല്ല. ശുംഭനെന്ന പദത്തിന് ഹൈക്കോടതിയിൽ ദുർവ്യാഖ്യാനങ്ങളിലൂടെ പ്രകാശം പരത്തിയതിന്റെ അനുഭവ സമ്പത്തുള്ളയാളിൽ നിന്ന് പുതിയ രീതി ശാസ്ത്രം പഠിക്കാനാണോ പരീക്ഷാ കൺട്രോളർ ധാർമ്മികതക്ക് നേരെ കൊഞ്ഞനം കുത്തി പാർട്ടി ഓഫീസിൽ കയറിയിറങ്ങുന്നതെന്ന് വ്യക്തമാക്കണമെന്നും ആസനത്തിൽ ആല് മുളച്ചാൽ അതും തണലായി കരുതുന്നവരുടെ ഇത്തരം നടപടി പരിഹാസ്യമാണെന്നും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പോലും പുറത്ത് വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവ്വകലാശാലാ അധികൃതരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രഖ്യാപനം സർവ്വകലാശാലയിൽ നടക്കുന്ന പാർട്ടി ഭരണത്തിന്റെ തെളിവാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കണ്ണൂർ സർവ്വകലാശാലയുടെ സൂപ്പർ വിസി ചമയുകയാണെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ ഉത്തരവാദിത്വമേറ്റെടുത്ത് കൺട്രോളർ രാജിവയ്ക്കാനൊരുങ്ങിയപ്പോൾ പ്രധാന ഉത്തരവാദിയായ വൈസ് ചാൻസാലറുടെ നില പരുങ്ങലിലാകുമെന്ന് കണ്ടാണ് സർവ്വകലാശാലയിൽ പാർട്ടി തീരുമാനം നടപ്പിലാക്കുന്നത്.സർവകലാശാലയുടെ സുപ്രധാന പദവിയിലിരിക്കുന്ന കൺട്രോളർ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി പാർട്ടി സെക്രട്ടറിയുടെ തിട്ടൂരം സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല സർവ്വകലാശാല പോലെയുള്ള സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അന്തസ്സിന് ചേർന്നതുമല്ല. ശുംഭനെന്ന പദത്തിന് ഹൈക്കോടതിയിൽ ദുർവ്യാഖ്യാനങ്ങളിലൂടെ പ്രകാശം പരത്തിയതിന്റെ അനുഭവ സമ്പത്തുള്ളയാളിൽ നിന്ന് പുതിയ രീതി ശാസ്ത്രം പഠിക്കാനാണോ പരീക്ഷാ കൺട്രോളർ ധാർമ്മികതക്ക് നേരെ കൊഞ്ഞനം കുത്തി പാർട്ടി ഓഫീസിൽ കയറിയിറങ്ങുന്നതെന്ന് വ്യക്തമാക്കണമെന്നും ആസനത്തിൽ ആല് മുളച്ചാൽ അതും തണലായി കരുതുന്നവരുടെ ഇത്തരം നടപടി പരിഹാസ്യമാണെന്നും പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.