കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 27 April 2022

കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു


തലശേരി: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതാവിനെതിരെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണമാരംഭിച്ചു. സി.പി. എം ലോക്കല്‍ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയര്‍ന്നത്. ഡി.വൈ. എഫ്. ഐ മുന്‍ജില്ലാനേതാവ് കൂടിയായിരുന്ന ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരില്‍ നടന്ന ഡി.വൈ.എഫ്. ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസിലേക്ക് ഇയാള്‍ യുവതിയോട് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് ഒരുമിച്ചു പോകാമെന്ന് പറയുകയുമായിരുന്നു. ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് സെല്‍ഫി എടുക്കാമെന്ന് പറഞ്ഞ് യുവനേതാവ് മോശമായി പെരുമാറി. തുടര്‍ന്ന് പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാള്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളം വെച്ചു രക്ഷപ്പെട്ടു. പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമ്മിറ്റിക്കും പരാതി നല്‍കുകയുമായിരുന്നു. ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ വിഷയം പാര്‍ട്ടിതലത്തില്‍ ഒതുക്കി തീര്‍ക്കാനാണ് സി.പി. എം ശ്രമിക്കുന്നത്. ഇതിനായി ജില്ലാ നേതൃത്വം ഇന്നലെ അടിയന്തര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം യുവതി പൊലിസില്‍ പരാതി നല്‍കിയിട്ടില്ല. ഏപ്രില്‍ 22 നാണ് പരാതിക്കാധാരമായ സംഭവം. ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി യോഗം ചേരുകയായിരുന്നു. മലയോരത്തെ പ്രമുഖ ദിനപത്രം ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ പാര്‍ട്ടി കടുത്ത നടപടി എടുക്കുമെന്നാണ് സൂചന. പാർട്ടി ഗ്രൂപ്പുകളിൽ നാണകേടായി സംഭവം മാറിയിട്ടുണ്ട്.



Post Top Ad