ആറളം വില്ലേജിലെ 2, 1, 279, 304 എന്നീ സർവ്വേ നമ്പറുകളിലെ ഭൂമിക്ക് നിലവിലെ മാർക്കറ്റ് വിലയേക്കാൾ 5 ഇരട്ടി വിലയാണ് 12 വർഷം മുമ്പ് ന്യായവിലയായി സർക്കാർ നിശ്ചയിച്ചത്. ഇത് കാരണം ജനങ്ങളുടെ ജീവിത ആവശ്യങ്ങൾക്ക് സ്ഥലം വിൽക്കുവാനോ, വാങ്ങുവാനോ സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. വില്ലേജിലെ ഭൂരിഭാഗം പ്രദേശവും ഈ സർവ്വേ നമ്പറുകളിലാണുള്ളത്. അശാസ്ത്രീയവും അപാകത നിറഞ്ഞതുമായ ഈ ന്യായവില നിർണ്ണയം പരിശോധിച്ച് കർഷകർക്ക് സഹായമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഭൂമി കൈമാറ്റം വേണ്ടി വന്നാൽ രജിസ്റ്റർ ചെയ്യാൻ ലക്ഷക്കണക്കിന് രുപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടിവരുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ കൈപ്പിഴ അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട ജനങ്ങളാണ്. ന്യായവില നിർണ്ണയം പുനപരിശോദ്ധിച്ച് മേഖലയിലെ ജനങ്ങളുടെ ദുരിതം അകറ്റാൻ അധികൃതർ തയ്യാറാകണം. ഇത് ചൂണ്ടികാട്ടി റവന്യു മന്ത്രിക്ക് സി.പി.ഐയുടെ നേതൃത്വത്തിൽ നിവേദനം നൽകി കാത്തിരിക്കുകയാണ് ആറളത്തെ ജനങ്ങൾ.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ