കനത്ത മഴയിൽ രണ്ടാം കടവിലും വിളക്കോടും വീടുകൾ തകർന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 12 September 2022

കനത്ത മഴയിൽ രണ്ടാം കടവിലും വിളക്കോടും വീടുകൾ തകർന്നു


ഇരിട്ടി: ഇടയ്ക്കിടെ തകർത്ത് പെയ്യുന്ന മഴയിൽ അയ്യങ്കുന്ന്‌ പഞ്ചായത്തിലെ രണ്ടാം കടവിലും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടും വീടുകൾ തകർന്നു. രണ്ടാംക്കടവിലെ വാതില്ലൂര്‍ ചെറിയാൻ്റെയും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ചാക്കാടിലെ ചാലാടൻ പത്മിനിയുടെയും വീടുകളാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് ചെറിയാൻ്റെ വീട് തകർന്നു വീണത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍ വീട് സന്ദര്‍ശിച്ചു. ഞായറാഴ്ച ഉണ്ടായ കനത്ത മഴയിൽ ഉച്ചയോടെയാണ് ചാലാടൻ പത്മിനിയുടെ വീട് തകർന്നത്. മക്കളും പേരമക്കളും ഉൾപ്പെടെ താമസിക്കുന്ന വീടിൻ്റെ അടുക്കള ഭാഗവും പിറകുവശവും പൂർണ്ണമായി തകർന്നു വീണു. വീടിൻ്റെ മുൻഭാഗവും മേൽക്കുരയും ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ അപകട ഭീഷണിയിലായിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നെങ്കിലും എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.




Post Top Ad