ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ധീരതാ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് ഇക്കുറി 3 പേർ അർഹരായി. കോവിഡ് മൂലം ഒഴിവാക്കിയിരുന്ന മുൻവർഷങ്ങളിലെ പുരസ്കാരദാന ചടങ്ങും ഇക്കുറി ഒരുമിച്ചു നടത്തും. ഇവർ ഉൾപ്പെടെ 11 മലയാളി വിദ്യാർഥികൾക്ക് 25ന് രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കും. കുറ്റ്യാടി തളീക്കരയിൽ തോട്ടിൽ വീണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദ് (12), കടലുണ്ടി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച തേഞ്ഞിപ്പലം ചെനക്കലങ്ങാടി മേടപ്പിൽ അഹ്മദ് ഫാസ് (15), പാറപ്പുറത്ത് മുഹമ്മദ് ഇർഫാൻ (15) എന്നിവർക്കാണ് പുരസ്കാരം. പോത്തിന്റെ അക്രമത്തിൽ നിന്നു ബാലികയെ രക്ഷപ്പെടുത്തിയ കോഴിക്കോട് കടമേരി സ്കൂൾ 8–ാം ക്ലാസ് വിദ്യാർഥി ടി.എൻ.ഷാനിസ് അബ്ദുല്ല, കനാലിൽ വീണ 3 വയസ്സുകാരനെ രക്ഷപ്പെടുത്തിയ രാമവർമപുരം പള്ളിമൂല മണ്ണാത്ത് വീട്ടിലെ എയ്ഞ്ചൽ മരിയ ജോയ് (10), പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ശിവകൃഷ്ണൻ, കുളത്തിൽ അപകടത്തിൽപെട്ട 3 പേരുടെ ജീവൻ രക്ഷിച്ച ശീതൾ ശശി, തെങ്ങിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ മലപ്പുറം അരിയല്ലൂർ നമ്പാല ഋതുജി, തോട്ടിൽ മുങ്ങിത്താഴ്ന്ന ബന്ധുക്കളായ കുട്ടികളെ രക്ഷിച്ച മലപ്പുറം വേങ്ങരയിലെ ആ ഉമർ മുഖ്താർ, വയനാട് പാതിരിച്ചാലിലെ ജയകൃഷ്ണൻ ബാബു, മലപ്പുറം വള്ളുവമ്പ്രത്തെ മുഹമ്മദ് ഹംറാസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ ധീരതാ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് ഇക്കുറി 3 പേർ അർഹരായി. കോവിഡ് മൂലം ഒഴിവാക്കിയിരുന്ന മുൻവർഷങ്ങളിലെ പുരസ്കാരദാന ചടങ്ങും ഇക്കുറി ഒരുമിച്ചു നടത്തും. ഇവർ ഉൾപ്പെടെ 11 മലയാളി വിദ്യാർഥികൾക്ക് 25ന് രാഷ്ട്രപതി പുരസ്കാരം സമ്മാനിക്കും. കുറ്റ്യാടി തളീക്കരയിൽ തോട്ടിൽ വീണ 5 വയസ്സുകാരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് നിഹാദ് (12), കടലുണ്ടി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച തേഞ്ഞിപ്പലം ചെനക്കലങ്ങാടി മേടപ്പിൽ അഹ്മദ് ഫാസ് (15), പാറപ്പുറത്ത് മുഹമ്മദ് ഇർഫാൻ (15) എന്നിവർക്കാണ് പുരസ്കാരം. പോത്തിന്റെ അക്രമത്തിൽ നിന്നു ബാലികയെ രക്ഷപ്പെടുത്തിയ കോഴിക്കോട് കടമേരി സ്കൂൾ 8–ാം ക്ലാസ് വിദ്യാർഥി ടി.എൻ.ഷാനിസ് അബ്ദുല്ല, കനാലിൽ വീണ 3 വയസ്സുകാരനെ രക്ഷപ്പെടുത്തിയ രാമവർമപുരം പള്ളിമൂല മണ്ണാത്ത് വീട്ടിലെ എയ്ഞ്ചൽ മരിയ ജോയ് (10), പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ വയനാട് മാനന്തവാടി തലപ്പുഴ കരുണാലയത്തിൽ ശിവകൃഷ്ണൻ, കുളത്തിൽ അപകടത്തിൽപെട്ട 3 പേരുടെ ജീവൻ രക്ഷിച്ച ശീതൾ ശശി, തെങ്ങിന്റെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ മലപ്പുറം അരിയല്ലൂർ നമ്പാല ഋതുജി, തോട്ടിൽ മുങ്ങിത്താഴ്ന്ന ബന്ധുക്കളായ കുട്ടികളെ രക്ഷിച്ച മലപ്പുറം വേങ്ങരയിലെ ആ ഉമർ മുഖ്താർ, വയനാട് പാതിരിച്ചാലിലെ ജയകൃഷ്ണൻ ബാബു, മലപ്പുറം വള്ളുവമ്പ്രത്തെ മുഹമ്മദ് ഹംറാസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.