ലഖ്നോ: ബീഹാറില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു പോകുകയായിരുന്ന 95 കുട്ടികളെ ഉത്തർപ്രദേശ് ബാലാവകാശ കമ്മീഷൻ രക്ഷപ്പെടുത്തി.വെള്ളിയാഴ്ചയാണ് സംഭവം.നാല് വയസിനും 12 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ബാലാവകാശ കമ്മീഷന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ശിശുക്ഷേമ വകുപ്പ് രക്ഷപ്പെടുത്തിയത്.ആകെ 95 കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളുമായി വന്നവരുടെ കയ്യില്‍ മാതാപിതാക്കളുടെ സമ്മതപത്രം ഇല്ലായിരുന്നുവെന്ന് ശിശുക്ഷേമ വകുപ്പ് ചെയർപേഴ്‌സണ്‍ സർവേഷ് അവസ്തി പറഞ്ഞു. ഭൂരിഭാഗം കുട്ടികള്‍ക്കും അവരെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന്പോലും അറിയില്ലായിരുന്നു. ഇവരുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുട്ടികളെ തിരിച്ചേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബീഹാറില്‍ നിന്ന് കടത്തികൊണ്ടുപോവുകയായിരുന്ന കുട്ടികളെ ഗോരഖ്പൂരില്‍ വെച്ച് ഉത്തർപ്രദേശ് ശിശുക്ഷേമ വകുപ്പ് രക്ഷപ്പെടുത്തിയിരുന്നു