ഇംഫാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മണിപ്പൂരില്‍ സി.ആർ.പി.എഫിന് നേരെ അജ്ഞാതരുടെ ആക്രമണം.ആക്രമണത്തില്‍ രണ്ട് സൈനികർ കൊല്ലപ്പെട്ടു.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.മണിപ്പൂരിലെ നരൻസേനയില്‍ വെച്ച് ആയുധങ്ങളുമായെത്തിയവർ സി.ആർ.പി.എഫിനു നേരെ ആക്രമണം നടത്തുകയായിരുന്നു.ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു.പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘം സി.ആർ.പി.എഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സി.ആർ.പി.എഫിന്റെ ഔട്ട്പോസ്റ്റിനുള്ളില്‍ വെച്ചാണ് ബോംബ് പൊട്ടിയത്.സി.ആർ.പി.എഫ് 128 ബറ്റാലിയനില്‍പ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയില്‍ വിന്യസിച്ചിരുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി കലാപബാധിത മേഖലയായ മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘർഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങള്‍ അക്രമികള്‍ തകർത്തിരുന്നു.ഒരു ബൂത്തില്‍ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു.ഇതേത്തുടർന്ന് ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.ബിഷ്ണുപുർ ജില്ലയിലെ തമ്‌നപോക്പിയില്‍ ആയുധധാരികള്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഉറിപോക്ക്, ഇറോയിഷേംബ, കിയാംഗെ എന്നിവിടങ്ങളിലും സംഘർഷമുണ്ടായിരുന്നു.
we one kerala sj