8,000 ജീവനക്കാരെ പിരിച്ചുവിട്ട് ഐ ബി എം. കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സസ് (എച്ച് ആര്‍) വകുപ്പില്‍ നിന്നാണ് മിക്ക ജോലികളും വെട്ടിക്കുറയ്ക്കുന്നത്. ഓട്ടോമേഷന്‍ നീക്കത്തിന്റെ ഭാഗമായാണിത്. 200 എച്ച് ആര്‍ തസ്തികകൾക്ക് പകരം എ ഐ ഏജന്റുമാരെ ഉപയോഗിച്ചു തുടങ്ങി. ഒരുകാലത്ത് മനുഷ്യര്‍ കൈകാര്യം ചെയ്തിരുന്ന ജോലി ഇപ്പോള്‍ എ ഐ ചെയ്യുന്നതിനാല്‍ പല തസ്തികകളും പതുക്കെ ഒഴിവാക്കുകയാണ് ഭീമൻ കമ്പനികൾ.
വിവരങ്ങള്‍ തരംതിരിക്കുക, ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, കമ്പനിക്ക് അകത്തെ പേപ്പര്‍ വര്‍ക്കുകൾ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഇപ്പോള്‍ ഐ ബി എമ്മിലുണ്ട്. അതിനാൽ ഈ ജോലികൾ ചെയ്യുന്ന മനുഷ്യരെ ഒഴിവാക്കി. കൂടുതല്‍ മനുഷ്യ ചിന്താശേഷി ആവശ്യമില്ലാത്ത ആവര്‍ത്തിച്ചുള്ള ജോലികള്‍ കൈകാര്യം ചെയ്യുന്നതിനാണ് ഈ ഏജന്റുമാരെ രൂപകല്‍പന ചെയ്തത്.
എ ഐയെ കൂടുതുലായി ഉപയോഗിച്ചതിലൂടെയാണ് ഐ ബി എമ്മിൽ ആയിരക്കണക്കിന് പേരെ പിരിച്ചുവിടുന്നത്. ഓട്ടോമേഷനില്‍ നിന്നുള്ള ലാഭം സോഫ്റ്റ്‌വെയര്‍ വികസനം, മാര്‍ക്കറ്റിങ്, വില്‍പന തുടങ്ങിയ ബിസിനസിന്റെ മറ്റ് ഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഐ ബി എമ്മിലെ മൊത്തം ജീവനക്കാരുടെ എണ്ണം യഥാര്‍ഥത്തില്‍ വര്‍ധിച്ചുവെന്നാണ് ഐ ബി എമ്മിന്റെ സി ഇ ഒ അരവിന്ദ് കൃഷ്ണ പറയുന്നത്.
Post a Comment