'ആദ്യം വിളിച്ചത് പ്രിയപ്പെട്ട സുരേഷേട്ടൻ, കട്ടയ്ക്ക് കൂടെനിന്ന സതീശൻ സാർ'; എല്ലാവർക്കും നന്ദിയെന്ന് അഖിൽ മാരാർ


തിരുവനന്തപുരം: ബിജെപി നൽകിയ പരാതിയിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ പിന്തുണച്ച നേതാക്കൾക്ക് നന്ദി പറഞ്ഞ് ബി​ഗ്ബോസ് താരം അഖിൽ മാരാർ. തനിക്കെതിരെ കൊട്ടാരക്കര പൊലീസ് ചാർജ് ചെയ്ത രാജ്യദ്രോഹക്കേസിൽ കേരള ഹൈകോടതി മുൻ കൂർ ജാമ്യം അനുവദിച്ചുവെന്നും അഖിൽ വ്യക്തമാക്കി. പലരും ഞാൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.  ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. തുടക്കം മുതൽ കട്ടയ്ക്ക് കൂടെ നിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാർ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നൽകി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു. നിരന്തരം ഫോളോ അപ്പ്‌ ചെയ്ത രമേശ്‌ ചെന്നിത്തല സാർ എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്. ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി, സുപ്രീം കോടതിയിൽ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ്, മേജർ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യർ എന്നിവർക്ക് ഒരായിരം നന്ദിയെന്നും അഖിൽ മാരാർ പറഞ്ഞു.  



Post a Comment

Previous Post Next Post

AD01