കൊട്ടിയൂർ വൈശാഖമഹോത്സവത്തിൽ സ്ത്രീകൾക്ക് പ്രവേശനം തുടങ്ങി. ഉത്തര കേരളത്തിലേ ഏറ്റവും വലിയ ഹൈന്ദവ തീർഥാടന കേന്ദ്രം 28 ദിന രാത്രങ്ങൾ ഉണർന്നിരിക്കും. കാനന നടുവിലെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇന്നു മുതൽ പൂജകൾ തുടങ്ങും. ഉൽസവത്തിന്റെ തുടക്കം കുറിച്ച് വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നും വാൾ വരവ് ചടങ്ങ് നടന്നു. തികച്ചും വനത്തിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ഥിരമായ കെട്ടിടം ഒന്നും ഇല്ലാതെ താല്ക്കാലിക പർണ്ണ ശാലകളിലാണുള്ളത്. പരമ ശിവന്റെ സ്വയംഭൂ വിഗ്രഹം സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രം തുറന്ന നിലയിലാണിപ്പോഴും. സ്വയംഭൂ വിഗ്രഹത്തിനു മേല്ക്കുര ഇല്ലാതെ തുറസായി സ്ഥിതി ചെയ്യുന്നു.ഇവിടെ കാട്ടോലകളിൽ കെട്ടിയ ശ്രീകോവിൽ ഉയരുക ഉത്സവംതുടങ്ങിയ ശേഷം മാത്രം ആയിരിക്കും.28 ദിവസത്തേ കൊട്ടിയൂർ ഉത്സവം തുടങ്ങുന്നത് നെയ്യാട്ടത്തോടെയാണ്. കൊട്ടിയൂർ ക്ഷേത്രത്തിൽ ജാതീയമായ വേർതിരിവുകൾ ഇല്ല. ബ്രാഹ്മണർ, നായർ, തീയർ, കുറിച്യർ, മറ്റ് ആദിവാസികൾ എല്ലാം ഇവിടുത്തേ കാർമ്മികളാണ്. ഇത്രമാത്രം ജാതീയമായ ചേർന്ന് പോകൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ മറ്റൊരിടത്തും ഇല്ല. ഉദാഹരണത്തിനു ക്ഷേത്രത്തിലെ നെയ്യാട്ടം നടത്തുക വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്ത്വത്തിൽ എങ്കിൽ ഇളരീർ എത്തിക്കുന്നതും ഇളനീർ വയ്പ്പും തീയ്യ സമുദായക്കാരാണ്. ഉത്സവത്തിന്റെ മുഖ്യ വിശേഷനമായ തിരുവാഭരണം എത്തിക്കുന്ന നായർ വിഭാഗക്കാർ എങ്കിൽ ഉത്സവത്തിന്റെ ഡസൻ കണക്കിനു ചടങ്ങുകൾ നിർവഹിക്കുന്നത് ഗോത്രവിഭാഗക്കാർ ആണ്. ഗോത്രവിഭാഗക്കാർ മുതൽ, നായർ , നമ്പൂതിരി ഇവർക്കെല്ലാം അക്കരെ കൊട്ടിയൂരിൽ അവകാശവും ഉത്സവത്തിന്റെ അധികാരികളും പ്രത്യേക പർണ്ണ ശാലകളും ഉണ്ട്. ഒരു വിഭാഗക്കാർ ഇതിൽ വിട്ടു നിന്നാൽ പോലും ഉത്സവം നടക്കില്ല.
WE ONE KERALA -NM
Post a Comment