ഹണിമൂണിനിടെ കാണാതായ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കൊക്കയില്‍ തള്ളിയത്. പ്രതികള്‍ പിടിയില്‍

 


16 ദിവസം നീണ്ട അന്വേണത്തിനും, ഉത്തരമില്ലാതെ അവശേഷിച്ച ചോദ്യങ്ങള്‍ക്കും ഒടുവില്‍ മറുപടിയായി. മേഘാലയില്‍ ഹണിമൂണിനെത്തിയ ദമ്ബതികളില്‍ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്നെന്ന് പൊലീസ്.സോനം രഘുവംശിയെന്ന യുവതി ഗാസിപൂരില്‍ പൊലീസ് പിടിയിലായതോടെയാണ് അതിക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷില്ലോങില്‍ കാണാതായ യുവതി പൊലീസ് പിടിയിലായത് ഭർത്താവിന്റെ മൃതദേഹം ചിറാപുഞ്ചിയിലെ മലയിടുക്കില്‍ നിന്ന് കണ്ടെത്തിയത് ഏഴാം ദിവസമാണ്. ബിസിനസുകാരനായ രാജ രഘുവംശിയെ കൊലപ്പെടുത്താൻ ഭാര്യ സോനമാണ് ക്വട്ടേഷൻ നല്‍കിയത്. രാജ് കുശ്വാഹ എന്ന യുവാവുമായി യുവതിക്കുണ്ടായിരുന്ന രഹസ്യബന്ധമായിരുന്നു കൊലയിലേക്ക് നയിച്ച കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. മേയ് 11 നായിരുന്നു ഇവരുടെ വിവാഹം. 20ന് ഹണിമൂണിനും പോയി. മേയ് 23-നാണ് മേഘാലയിലെ സോഹ്റ ഏരിയയില്‍ വച്ച്‌ സോനത്തിനെയും ഭർത്താവിനെയും കാണതാകുന്നത്. ഇവരുടെ ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാവിന്റെ മൃതദേഹം ജൂണ്‍ രണ്ടിന് മലയിടുക്കില്‍ നിന്ന് കണ്ടെത്തുമ്പോൾ സോനം ധരിച്ചിരുന്ന വെള്ള ഷർട്ടാണ് അദ്ദേഹത്തിന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു ടൂറിസ്റ്റ് ഗൈഡ് ഇവർക്കൊപ്പം മൂന്നുപേരെ കണ്ടിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മേഘാലയ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01