ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ

 

ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു പ്രഖ്യാപനവുമില്ലാത്ത ബജറ്റിൽ കടുത്ത നിരാശയെന്ന് കുട്ടനാട്ടിലെ കർഷകർ പറഞ്ഞു. റിവോൾവിങ് ഫണ്ട്‌ പ്രകടന പത്രികയിയിൽ മാത്രം ഒതുങ്ങി.നെല്ലിന്റെ സംഭരണവില വർധിപ്പിച്ചില്ല. ഈ അവഗണന എന്തിനെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ചോദിച്ചു. യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ റബർ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്.

റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശന്‍ അറിയിച്ചു.




Post a Comment

0 Comments