ഭൂരിപക്ഷ വർഗീയതയാണ് അപകടകരമെന്നും ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതക്ക് കാരണമാകുന്നതെന്നുമുള്ള മന്ത്രി എം വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻ പിടിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുകയാണ് യുഡിഎഫ് നിലപാടെന്നും സതീശൻ പറഞ്ഞു
ഭൂരിപക്ഷ വർഗീയവാദികൾ, ന്യൂനപക്ഷ വർഗീയവാദികൾ, സിപിഎം എന്നിവർക്കാണ് കേരളത്തിൽ കൊലയാളി സംഘങ്ങളുള്ളത്. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ് സർക്കാരിന്റെയും മന്ത്രിമാരുടെയും കളി. കൊലയാളി സംഘത്തിന്ന നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കുമെന്നും സതീശൻ അവകാശപ്പെട്ടു.