കൊച്ചി: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കരയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇടിച്ചുതകര്‍ക്കുമെന്നും അത് തലയില്‍ വീഴാതെ ചെന്നിത്തല സൂക്ഷിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു
തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റേത് മികച്ച സ്‌ഥാനാർഥി ആയിരിക്കും. കേരളം വികസന കുതിപ്പിലാണ്. എല്‍ഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മൽസരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്‌ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്‌ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതലയെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല ഇപി ജയരാജനാണ്.