അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണിച്ച് സോണിയ ഗാന്ധി. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെസി വേണുഗോപാലിൻ്റെ പേരും പരിഗണനയിലുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ കമൽനാഥ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വം അനുനയ നീക്കവും ശക്തമാക്കിയിട്ടുണ്ട്. കെസി വേണുഗോപാലും കമൽനാഥും അശോക് വിഭാഗവുമായി ചർച്ച നടത്തും. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിപ്പിക്കാനുള്ള ശ്രമമാകും ഇരുവരും നടത്തുക.അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിൻറെ പേര് പരിഗണിക്കപ്പെട്ടതിനെ തുടർന്നാണ് രാജസ്ഥാൻ സർക്കാരിൽ കൂടി പ്രതിസന്ധി ഉണ്ടായത്. ഇപ്പോൾ ഈ രണ്ട് പ്രതിസന്ധികളും പരിഹരിക്കാനുള്ള തിരക്കിട്ട ചർച്ചകൾ ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെ വസതിയിലുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അശോക് ഗെലോട്ടിനെ മാറ്റുന്നത് ഒരു പ്രതിസന്ധി ആകുന്ന പശ്ചാത്തലത്തിലാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പേരുകൾ പരിഗണിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ച അശോക് ഗെലോട്ടിനെ എഐസിസി അധ്യക്ഷനാക്കുന്നതിൽ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് താത്പര്യമില്ല. അതുകൊണ്ടുതന്നെ മല്ലികാർജ്ജുൻ ഗാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നീ പേരുകൾ സജീവമായി തന്നെ പരിഗണനയിലുണ്ട്. മുകുൾ വാസ്നിക്കിന്റെ പേരും ചർച്ചകളിൽ ഉയർന്നു വരുന്നു. കൂടാതെ കെ സി വേണുഗോപാലിന്റെ പേരും പരിഗണനയിലുണ്ട്. ഇത്തരത്തിൽ നാല് നേതാക്കളുടെ പേരുകൾ സജീവ പരിഗണനയിലുള്ളപ്പോഴും ഇതുമായി ബന്ധപ്പെട്ട ഒരു അന്തിമ തീരുമാനത്തിലേക്ക് എത്താൻ ആകുന്നില്ല. കാരണം കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കമൽനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ ഉൾപ്പെടെ ചർച്ചകൾ നടന്നുവരികയാണ്.
Tuesday 27 September 2022
അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണിച്ച് സോണിയ ഗാന്ധി
അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളുടെ പേരുകൾ പരിഗണിച്ച് സോണിയ ഗാന്ധി. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരെയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെസി വേണുഗോപാലിൻ്റെ പേരും പരിഗണനയിലുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ കമൽനാഥ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വം അനുനയ നീക്കവും ശക്തമാക്കിയിട്ടുണ്ട്. കെസി വേണുഗോപാലും കമൽനാഥും അശോക് വിഭാഗവുമായി ചർച്ച നടത്തും. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിപ്പിക്കാനുള്ള ശ്രമമാകും ഇരുവരും നടത്തുക.അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിൻറെ പേര് പരിഗണിക്കപ്പെട്ടതിനെ തുടർന്നാണ് രാജസ്ഥാൻ സർക്കാരിൽ കൂടി പ്രതിസന്ധി ഉണ്ടായത്. ഇപ്പോൾ ഈ രണ്ട് പ്രതിസന്ധികളും പരിഹരിക്കാനുള്ള തിരക്കിട്ട ചർച്ചകൾ ആസ്ഥാനത്തും സോണിയാ ഗാന്ധിയുടെ വസതിയിലുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അശോക് ഗെലോട്ടിനെ മാറ്റുന്നത് ഒരു പ്രതിസന്ധി ആകുന്ന പശ്ചാത്തലത്തിലാണ് എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പേരുകൾ പരിഗണിക്കുന്നത്. ഇത്തരത്തിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ച അശോക് ഗെലോട്ടിനെ എഐസിസി അധ്യക്ഷനാക്കുന്നതിൽ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് താത്പര്യമില്ല. അതുകൊണ്ടുതന്നെ മല്ലികാർജ്ജുൻ ഗാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നീ പേരുകൾ സജീവമായി തന്നെ പരിഗണനയിലുണ്ട്. മുകുൾ വാസ്നിക്കിന്റെ പേരും ചർച്ചകളിൽ ഉയർന്നു വരുന്നു. കൂടാതെ കെ സി വേണുഗോപാലിന്റെ പേരും പരിഗണനയിലുണ്ട്. ഇത്തരത്തിൽ നാല് നേതാക്കളുടെ പേരുകൾ സജീവ പരിഗണനയിലുള്ളപ്പോഴും ഇതുമായി ബന്ധപ്പെട്ട ഒരു അന്തിമ തീരുമാനത്തിലേക്ക് എത്താൻ ആകുന്നില്ല. കാരണം കമൽനാഥ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കമൽനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ ഉൾപ്പെടെ ചർച്ചകൾ നടന്നുവരികയാണ്.
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news