150 ഓളം അതിഥി തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു. നാം ഒന്നാണെന്നും ഇന്ത്യ ഒന്നാണെന്നും എല്ലാ പൗരന്മാർക്കും അവരുടെ അവകാശങ്ങൾ സുനിശ്ചിതം ആക്കുകയാണ് കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്നു എന്നും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പോലീസ് ചെയ്യുന്നതെന്നും അവർക്ക് മനസ്സിലാക്കി കൊടുത്തു. അക്രമങ്ങളും അനീതികളും ലഹരിവസ്തുക്കളുടെ കൂടുതലായ ഉപയോഗവും നാടിനെ നശിപ്പിക്കും എന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ പോലീസ് ശക്തമായി ഇടപെടുമെന്നും ആയതിനാൽ നല്ലൊരു ഇന്ത്യയെ വാർത്തെടുക്കുവാൻ എല്ലാ അതിഥി തൊഴിലാളികളോടും ശക്തമായി പ്രവർത്തിക്കണമെന്നും അവരെ ഉദ്ബോധിപ്പിച്ചു. ലഹരി വിൽപനക്കാരെ കൃത്യമായും കണ്ടുപിടിച്ച് അത് മേലധികാരികളെ അറിയിക്കണമെന്നും ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നും ക്ലാസിലൂടെ പോലീസ് ബോധ്യപ്പെടുത്തി .ശ്രീകണ്ഠാപുരം പോലീസിന്റെ ഈ പ്രവർത്തനത്തെ അതിഥി തൊഴിലാളികൾ വളരെ സന്തോഷത്തോടുകൂടി ഏറ്റെടുക്കുകയാണ് ഉണ്ടായത്. കൈകൾ നീട്ടിപ്പിടിച്ചു കൊണ്ട് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വളരെ സന്തോഷത്തോടുകൂടി അവർ ഏറ്റുചൊല്ലി. പൈസയ്ക്ക് വേണ്ടി നാടും നഗരവും വിട്ട് വന്നിട്ടുള്ള അതിഥി തൊഴിലാളികൾക്ക് സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് അതിർത്തി രക്ഷാസേന യിൽ ജോലി ചെയ്തതും നിലവിൽ ശ്രീകണ്ഠപുരത്ത് ഹോം ഗാർഡ് ആയി വർക്ക് ചെയ്യുന്ന തുമായ മാത്യു വി, ടി. ക്ലാസ്സിൽ കൂട്ടിച്ചേർത്തു. നാളത്തെ നല്ല ഭാവി വാഗ്ദാനങ്ങൾ ആയി വളരുവാൻ അതിഥി തൊഴിലാളികളെ ആഹ്വാനം ചെയ്തു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ രഘുനാഥ് , എഎസ് ഐ വിനോദ്, എ എസ് ഐ മണി എന്നിവർ ക്ലാസിനു നേതൃത്വം നൽകി. നൂറ്റമ്പതോളം അതിഥിത്തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു.
150 ഓളം അതിഥി തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു. നാം ഒന്നാണെന്നും ഇന്ത്യ ഒന്നാണെന്നും എല്ലാ പൗരന്മാർക്കും അവരുടെ അവകാശങ്ങൾ സുനിശ്ചിതം ആക്കുകയാണ് കേരള പോലീസ് നടത്തിക്കൊണ്ടിരിക്കുന്നു എന്നും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പോലീസ് ചെയ്യുന്നതെന്നും അവർക്ക് മനസ്സിലാക്കി കൊടുത്തു. അക്രമങ്ങളും അനീതികളും ലഹരിവസ്തുക്കളുടെ കൂടുതലായ ഉപയോഗവും നാടിനെ നശിപ്പിക്കും എന്നും ഇങ്ങനെയുള്ള കാര്യങ്ങളിൽ പോലീസ് ശക്തമായി ഇടപെടുമെന്നും ആയതിനാൽ നല്ലൊരു ഇന്ത്യയെ വാർത്തെടുക്കുവാൻ എല്ലാ അതിഥി തൊഴിലാളികളോടും ശക്തമായി പ്രവർത്തിക്കണമെന്നും അവരെ ഉദ്ബോധിപ്പിച്ചു. ലഹരി വിൽപനക്കാരെ കൃത്യമായും കണ്ടുപിടിച്ച് അത് മേലധികാരികളെ അറിയിക്കണമെന്നും ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ട് എന്നും ക്ലാസിലൂടെ പോലീസ് ബോധ്യപ്പെടുത്തി .ശ്രീകണ്ഠാപുരം പോലീസിന്റെ ഈ പ്രവർത്തനത്തെ അതിഥി തൊഴിലാളികൾ വളരെ സന്തോഷത്തോടുകൂടി ഏറ്റെടുക്കുകയാണ് ഉണ്ടായത്. കൈകൾ നീട്ടിപ്പിടിച്ചു കൊണ്ട് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ വളരെ സന്തോഷത്തോടുകൂടി അവർ ഏറ്റുചൊല്ലി. പൈസയ്ക്ക് വേണ്ടി നാടും നഗരവും വിട്ട് വന്നിട്ടുള്ള അതിഥി തൊഴിലാളികൾക്ക് സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയും മാതാപിതാക്കളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് അതിർത്തി രക്ഷാസേന യിൽ ജോലി ചെയ്തതും നിലവിൽ ശ്രീകണ്ഠപുരത്ത് ഹോം ഗാർഡ് ആയി വർക്ക് ചെയ്യുന്ന തുമായ മാത്യു വി, ടി. ക്ലാസ്സിൽ കൂട്ടിച്ചേർത്തു. നാളത്തെ നല്ല ഭാവി വാഗ്ദാനങ്ങൾ ആയി വളരുവാൻ അതിഥി തൊഴിലാളികളെ ആഹ്വാനം ചെയ്തു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ എസ് ഐ രഘുനാഥ് , എഎസ് ഐ വിനോദ്, എ എസ് ഐ മണി എന്നിവർ ക്ലാസിനു നേതൃത്വം നൽകി. നൂറ്റമ്പതോളം അതിഥിത്തൊഴിലാളികൾ ക്ലാസിൽ പങ്കെടുത്തു.