കണ്ണൂര്‍: ഏത് ഒരു രാഷ്ട്രീയ നേതാവിനും അനുകരണീയമായ വിധത്തില്‍ ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്റ്റേഡിയം കോര്‍ണറില്‍ നെഹ്‌റു ജന്മദിനവാര്‍ഷികത്തോനുബന്ധിച്ച് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് ബഹുമാനവും പരിഗണനയും അദ്ദേഹം കല്‍പ്പിച്ചു. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം മുന്‍ നിര്‍ത്തി എല്ലാവരെയും അദ്ദേഹം ഉള്‍കൊണ്ടു. ഇന്ത്യക്ക് ഭരണഘടന തയ്യാറാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ചുമതലപ്പെടുത്തിയത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അല്ല, മറിച്ച് പലപ്പോഴും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്ന ഡോ. ബി ആര്‍ അംബേദ്ക്കറിനെയായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷം എന്ന ഒന്ന് ഇല്ലാതിരുന്നിട്ടു കൂടി കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കാന്‍ നെഹ്‌റു തയ്യാറായി. വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടുവേണം ഭരണമെന്ന കാഴ്ചപ്പാടായിരുന്നു നെഹ്‌റുവിന്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കേട്ടും ഉള്‍കൊണ്ടും ഭരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധം ഇന്ന് ഏത് ഭരണാധികാരിക്കാണ് ഉണ്ടാവുകയെന്ന് സുധാകരന്‍ ചോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. മനോജ് കൂവേരി, സ്വാഗതം പറഞ്ഞു. പ്രൊഫ. എ ഡി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.ടി ജയകൃഷ്ണൻ നന്ദി പറഞ്ഞു .നേതാക്കളായ വി എ നാരായണന്‍, സജീവ് മാറോളി, വി രാധാകൃഷ്ണൻ മാസ്റ്റർ, കെ പ്രമോദ്, എം പി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, രജനിരമാനന്ദ്, അമൃത രാമകൃഷ്ണൻ, സുദീപ് ജെയിംസ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, പി മാധവൻ മാസ്റ്റർ, സിടി ഗിരിജ, രാജീവൻ എളയാവൂർ, എം പി വേലായുധൻ, സി വി സന്തോഷ്, കൂക്കിരി രാഗേഷ്, ബിജു ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂര്‍: ഏത് ഒരു രാഷ്ട്രീയ നേതാവിനും അനുകരണീയമായ വിധത്തില്‍ ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്റ്റേഡിയം കോര്‍ണറില്‍ നെഹ്‌റു ജന്മദിനവാര്‍ഷികത്തോനുബന്ധിച്ച് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന് ബഹുമാനവും പരിഗണനയും അദ്ദേഹം കല്‍പ്പിച്ചു. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം മുന്‍ നിര്‍ത്തി എല്ലാവരെയും അദ്ദേഹം ഉള്‍കൊണ്ടു. ഇന്ത്യക്ക് ഭരണഘടന തയ്യാറാക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ചുമതലപ്പെടുത്തിയത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അല്ല, മറിച്ച് പലപ്പോഴും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്ന ഡോ. ബി ആര്‍ അംബേദ്ക്കറിനെയായിരുന്നു. നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷം എന്ന ഒന്ന് ഇല്ലാതിരുന്നിട്ടു കൂടി കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കാന്‍ നെഹ്‌റു തയ്യാറായി. വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടുവേണം ഭരണമെന്ന കാഴ്ചപ്പാടായിരുന്നു നെഹ്‌റുവിന്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കേട്ടും ഉള്‍കൊണ്ടും ഭരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധം ഇന്ന് ഏത് ഭരണാധികാരിക്കാണ് ഉണ്ടാവുകയെന്ന് സുധാകരന്‍ ചോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. മനോജ് കൂവേരി, സ്വാഗതം പറഞ്ഞു. പ്രൊഫ. എ ഡി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.ടി ജയകൃഷ്ണൻ നന്ദി പറഞ്ഞു .നേതാക്കളായ വി എ നാരായണന്‍, സജീവ് മാറോളി, വി രാധാകൃഷ്ണൻ മാസ്റ്റർ, കെ പ്രമോദ്, എം പി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, രജനിരമാനന്ദ്, അമൃത രാമകൃഷ്ണൻ, സുദീപ് ജെയിംസ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, പി മാധവൻ മാസ്റ്റർ, സിടി ഗിരിജ, രാജീവൻ എളയാവൂർ, എം പി വേലായുധൻ, സി വി സന്തോഷ്, കൂക്കിരി രാഗേഷ്, ബിജു ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു.