ഇരിട്ടി :അയ്യങ്കുന്നിലെ ജനവസമേഖലയിലും, കൃഷിയിടങ്ങളിലും അടയാളപ്പെടുത്തിയത്ആരെന്ന് കണ്ടുപിടിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞില്ല.വിവിധ വകുപ്പ് അധികാരികളും, രഹസ്യാന്വേഷണ വിഭാഗവും സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും നിശ്ചിത അകലത്തിലാണ് എല്ലാ അടയാളപ്പെത്തലുകളും എന്നത് ശ്രദ്ധേയമാണ്.
കുടക് അധികൃതർക്ക് സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടം ജാഗ്രതയിലാണ്.
അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മൂന്ന് കന്നട സംസാരിക്കുന്നവർ വന്ന് സ്ഥലം അടയാളപ്പെടുത്തുന്നത് കണ്ടതായി കർഷകൻ പറഞ്ഞു. സമീപത്തുള്ള സി സി ടി വി ക്യാമറകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.