കാസർഗോഡ് ജി.ബി.ജി നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. പണം ആവശ്യപ്പെടുമ്പോൾ ഭീഷണിയും ആരംഭിച്ചതോടെയാണ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ നിക്ഷേപകരുടെ കൂട്ടായ്‌മ തീരുമാനിച്ചത്. കാസർഗോഡിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പേർ തട്ടിപ്പിനിരയായെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. നിലവിൽ ഇരുപത് പേരുടെ പരാതിയിലാണ് പൊലീസിൻെറ അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിൻറെ ഡയറക്ടർ ബോർഡ് അംഗങ്ങളായ 12 പേരുടെയും അക്കൌണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.