കണ്ണൂരില്‍ നിക്ഷേപക തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടമായി നിരവധിപേർ, - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 January 2023

കണ്ണൂരില്‍ നിക്ഷേപക തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടമായി നിരവധിപേർ,


 കണ്ണൂരിൽ വീണ്ടും ടോട്ടർ ഫോർ യൂ മോഡൽ നിക്ഷേപ തട്ടിപ്പ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചു നൽകാതിരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപത്തിനെതിരെ വ്യാപക പരാതി. കാലാവധിയായിട്ടും മുതലോ പലിശയോ സ്വകാര്യകമ്പനി നൽകിയില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് കണ്ണൂർ ടൗൺ പോലിസിൽ പരാതി ലഭിച്ചിട്ടുള്ളത്.നിക്ഷേപകരും ശമ്പളം കിട്ടാത്ത ജീവനക്കാരും സ്ഥാപനത്തിന് മുൻപിൽ കഴിഞ്ഞ ദിവസം തടിച്ചുകൂടിയിരുന്നു. ആവശ്യമുള്ളവർക്ക് ഡിസംബർ 30ന് നിക്ഷേപം തിരിച്ചു നൽകുമെന്നാണ് അധികൃതർ ഏറ്റവും ഒടുവിൽ അറിയിച്ചിരുന്നത്. എന്നാൽ ആർക്കും പണം തിരിച്ചുകിട്ടുകയോ സ്ഥാപനാധികൃതർ ഓഫീസിലെത്തുകയോ ചെയ്തിരുന്നില്ല. സ്ഥാപനത്തിന്റെ ഡയറക്ടറെന്നു പറയുന്നയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അയാൾ തന്നെ വാട്‌സ് ആപ്പിൽ നിക്ഷേപകർക്ക് സന്ദേശം അയച്ചുകൊടുത്തതായി പറയുന്നുണ്ട്. ഈ സ്ഥാപനത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് 158 പേരിൽ നിന്ന് 15 ലക്ഷം രൂപ വീതം വാങ്ങിയെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.

കളളപ്പണം വെളുപ്പിക്കുന്ന ഇടപാടാണ് ഇവിടെ നടന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദ്യ മാസങ്ങളിൽ നിക്ഷേപകർക്ക് കൃത്യമായി പ്രതിഫലം നൽകിയിരുന്നുവെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. 50 ലക്ഷം രൂപവരെ ഇവിടെ നിക്ഷേപിച്ചവരുണ്ട്. 12ശതമാനം വരെയാണ് പലിശവാഗ്ദ്ധാനം ചെയ്തത്. പണം ബാങ്കുകളിൽ നിക്ഷേപിച്ചാൽ വൻതുക നികുതി നൽകേണ്ടിവരുമെന്നും ഇവിടെ നിക്ഷേപിച്ചാൽ ഉയർന്ന പലിശ നൽകാമെന്നുമുള്ള വാഗ്ദ്ദാനത്തിൽ ആകൃഷ്ടരായി റിട്ടയർമെന്റ് ആനുകൂല്യം മുഴുവൻ ഈ സ്വകാര്യസ്ഥാപനത്തിൽ നിക്ഷേപിച്ചവരുമുണ്ട്.ജില്ലയിലെ ഒരു ഡോക്ടർ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചത് മുപ്പതുലക്ഷം രൂപയാണ്. പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുള്ളതു കൊണ്ടു നിക്ഷേപകർ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്


.

Post Top Ad