സാർസ്: ചൈനയുടെ കള്ളംപൊളിച്ച ഡോക്ടർ വിടപറഞ്ഞു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

സാർസ്: ചൈനയുടെ കള്ളംപൊളിച്ച ഡോക്ടർ വിടപറഞ്ഞു




ബെയ്ജിങ് • ചൈനയിൽ 2003 ൽ സാർസ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരിൽ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാൻയോങ് (91) അന്തരിച്ചു. ഹോങ്കോങ് ആസ്ഥാനമായ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമാണ് മരണം അറിയിച്ചത്. രാജ്യത്ത് മരണവാർത്തയും അനുശോചനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ചൈന വിലക്കേർപ്പെടുത്തി.സാർസ് (ശ്വാസകോശ ഫ്ലു) പടരുന്ന കാര്യം സർക്കാർ മറച്ചുവച്ചിരുന്നു. ഏതാനും പേർ എന്നാണ് ആരോഗ്യമന്ത്രി ഷാങ് വെൻകാങ് പറഞ്ഞത്. എന്നാൽ 60 പേരെ ഡോ. ജിയാങ് തന്നെ കണ്ടുമുട്ടി. ഇതിൽ 7 പേർ മരിച്ചു. ഡോക്ടറുടെ ഉത്തരവാദിത്തം രോഗിയോടാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യം സൂചിപ്പിച്ച് മന്ത്രിക്ക് കത്തയച്ചു. ഈ കത്ത് ചൈനീസ് മാധ്യമങ്ങൾക്കും നൽകിയെങ്കിലും ഭയംമൂലം ആരും റിപ്പോർട്ട് ചെയ്തില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ കത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാരിന്റെ കള്ളി പൊളിഞ്ഞു. രാജ്യാന്തര സമ്മർദത്തെ തുടർന്ന് നടപടികൾ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമന്ത്രിയും ബെയ്ജിങ് മേയറും രാജിവച്ചു. ഇതോടെ ഡോ. ജിയാങ് നായക പരിവേഷം നേടി.എന്നാൽ അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടായി. 2004 മുതൽ അദ്ദേഹത്തെയും ഭാര്യ ഹുവ ഷോങ്​വെയിയെയും വീട്ടുതടങ്കലിലാക്കി. 2004 ൽ മഗ്സസെ അവാർഡും അടുത്തവർഷം ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് അവാർഡും ലഭിച്ചെങ്കിലും സ്വീകരിക്കാൻ അനുമതി നൽകിയില്ല.സാർസ് രോഗം എത്രത്തോളം ഗൗരവമുള്ളതാണെന്ന് സ്വന്തം ഭാവിയെ ബലികൊടുത്ത് ജിയാങ് പുറത്തുകൊണ്ടുവന്നത് ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ ഇടവരുത്തിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 29 രാജ്യങ്ങളിലായി എണ്ണായിരത്തോളം പേരെ ബാധിച്ച സാർസ് രോഗം കാരണം 774 പേരാണ് മരിച്ചത്.

Post Top Ad