തലശേരി: കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സംസ്ഥാന ടി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് കോണോർവയൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ തുടങ്ങി. കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ എം ജമുനറാണി അധ്യക്ഷയായി. സ്‌പീക്കർ എ എൻ ഷംസീർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. നാഷണൽ ക്രിക്കറ്റ് അക്കാദമി അണ്ടർ 19 ഫീൽഡിങ് കോച്ച് മസർ മൊയ്‌തു, ഡബ്ല്യുപിഎൽ ഡൽഹി കാപ്പിറ്റൽസ് താരം മിന്നുമണി എന്നിവരെ ആദരിച്ചു. കെസിഎ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിജാസ് അഹമ്മദ്, സെക്രട്ടറി വി പി അനസ്, കൃഷ്‌ണരാജ്, ടി പി ഷാനവാസ്, ഫൈസൽ പുനത്തിൽ, എ ടി ഫിൽഷാദ്, സന്തോഷ് പച്ച, എ കെ രമ്യ, അഡ്വ. ഷൈമ നല്ലക്കണ്ടി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സഹകരണത്തോടെ ബികെ 55 ക്രിക്കറ്റ് ക്ലബ്ബും ടെലിച്ചറി ടൗൺക്രിക്കറ്റ് ക്ലബ്ബുമാണ് സംഘാടകർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ട് ടീമുകളിലായി 120 വനിതാ താരങ്ങൾ മത്സരിക്കും. വിജയികൾക്ക് കാൽലക്ഷം രൂപയും റണ്ണേഴ്‌സിന് 15,000 രൂപയുമാണ് പ്രൈസ്‌മണി. ദിവസവും രാവിലെ 9.30നും പകൽ 1.30നുമായി രണ്ട് മത്സരമുണ്ട്. 29ന് ടൂർണമെന്റ് സമാപിക്കും.
തലശേരി: കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക സംസ്ഥാന ടി 20 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് കോണോർവയൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ തുടങ്ങി. കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ എം ജമുനറാണി അധ്യക്ഷയായി. സ്‌പീക്കർ എ എൻ ഷംസീർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ വിശിഷ്‌ടാതിഥികളായി. നാഷണൽ ക്രിക്കറ്റ് അക്കാദമി അണ്ടർ 19 ഫീൽഡിങ് കോച്ച് മസർ മൊയ്‌തു, ഡബ്ല്യുപിഎൽ ഡൽഹി കാപ്പിറ്റൽസ് താരം മിന്നുമണി എന്നിവരെ ആദരിച്ചു. കെസിഎ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിജാസ് അഹമ്മദ്, സെക്രട്ടറി വി പി അനസ്, കൃഷ്‌ണരാജ്, ടി പി ഷാനവാസ്, ഫൈസൽ പുനത്തിൽ, എ ടി ഫിൽഷാദ്, സന്തോഷ് പച്ച, എ കെ രമ്യ, അഡ്വ. ഷൈമ നല്ലക്കണ്ടി എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സഹകരണത്തോടെ ബികെ 55 ക്രിക്കറ്റ് ക്ലബ്ബും ടെലിച്ചറി ടൗൺക്രിക്കറ്റ് ക്ലബ്ബുമാണ് സംഘാടകർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എട്ട് ടീമുകളിലായി 120 വനിതാ താരങ്ങൾ മത്സരിക്കും. വിജയികൾക്ക് കാൽലക്ഷം രൂപയും റണ്ണേഴ്‌സിന് 15,000 രൂപയുമാണ് പ്രൈസ്‌മണി. ദിവസവും രാവിലെ 9.30നും പകൽ 1.30നുമായി രണ്ട് മത്സരമുണ്ട്. 29ന് ടൂർണമെന്റ് സമാപിക്കും.