ഇരിട്ടി: ആറളം കാർഷിക ഫാമിലെ നിലവിൽ 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കായ താൽക്കാലിക വേതനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ആവശ്യം പരിഗണിച്ചില്ലങ്കിൽ അനിശ്ചിത കാല സമരം നടത്താനാണ് ആലോചന. മുമ്പ് കേന്ദ്ര ഫാമിംഗ് കോർപ്പറേഷൻ 240 തൊഴിൽ ദിനം പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിലാളികളെ സ്ഥിരപ്പെടുത്തിയാരുന്നു. കേരളാ സർക്കാർ ആറളം ഫാം ഏറ്റെടുത്തതിന് ശേഷം സ്ഥിരപ്പെടുത്തൽ നിർത്തി വെച്ചിരുന്നു. പിന്നീട് തൊഴിലാളികളുടെ നിരന്തര സമരത്തെ തുടർന്ന് 2013 -2014 കാലയളവിൽ 112 ആദിവാസി തൊഴിലാളികളെ സ്ഥിരപ്പെടുത്തി. ഇതുവരെ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറായില്ല. 80 ഓളം തൊഴിലാളികളാണ് നിലവിൽ 240 തൊഴിൽ ദിനം പൂർത്തിയാക്കിയവരുടെ ലിസ്റ്റിൽ ഉള്ളത്. ഇവർഎല്ലാ വരും ആദിവാസി വിഭാഗത്തിൽ പെട്ടവരുമാണ്. ഈ തൊഴിലാളികളാണ് സ്ഥിരപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി സമരത്തിനൊരുങ്ങുന്നത്. ആറളം ഫാമിൽ 8 മണിക്കൂർ ജോലി ചെയ്യുന്ന കാഷ്വൽ തൊഴിലാളികൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലി പോലും ലഭിക്കുന്നില്ല. ജീവിത സാഹചര്യം കണക്കിലെടുത്ത് കൂലി വർദ്ധിപ്പിക്കണമെന്നും പ്ലാന്റേഷൻ വിഭാഗത്തിലെ തൊഴിലാളികൾക്ക് ശമ്പള ഏകീകരണം നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. മാനേജ്മെന്റ് ആവശ്യം പരിഗണിച്ചില്ലങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകേണ്ടിവരുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ