കുറ്റ്യാട്ടൂർ: കൊട്ടിയൂർ നെയ്യാട്ടത്തിനുള്ള നെയ്യുമായി കുറ്റ്യാട്ടൂർ പാതിരിയാട്ട് മഠം നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് യാത്രയായി. 21 വ്രതക്കാരാണ് മൂത്ത നമ്പ്യാർ വി സി ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിൽ യാത്ര തിരിച്ചത്. ഓംകാര നാദം മുഴക്കി നെയ് നിറച്ച പാത്രം തലയിലേറ്റി കാൽനടയായാണ് യാത്ര. ചാവശ്ശേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയ ശേഷം ഒന്നിന് കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തും. രാത്രി നടക്കുന്ന നെയ്യാട്ട ചടങ്ങിന് ശേഷം നാട്ടിലേക്ക് മടങ്ങും.
കുറ്റ്യാട്ടൂർ: കൊട്ടിയൂർ നെയ്യാട്ടത്തിനുള്ള നെയ്യുമായി കുറ്റ്യാട്ടൂർ പാതിരിയാട്ട് മഠം നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് യാത്രയായി. 21 വ്രതക്കാരാണ് മൂത്ത നമ്പ്യാർ വി സി ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിൽ യാത്ര തിരിച്ചത്. ഓംകാര നാദം മുഴക്കി നെയ് നിറച്ച പാത്രം തലയിലേറ്റി കാൽനടയായാണ് യാത്ര. ചാവശ്ശേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയ ശേഷം ഒന്നിന് കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തും. രാത്രി നടക്കുന്ന നെയ്യാട്ട ചടങ്ങിന് ശേഷം നാട്ടിലേക്ക് മടങ്ങും.